അനുയായികള്‍

2018 നവംബർ 25, ഞായറാഴ്‌ച

മുടിവെട്ടുകാരൻ

അയ്യേ നീ ഇപ്പഴും മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ചോണ്ടിരിക്കുകയാന്നോ, കഷ്ടം തന്നെ ! ഞങ്ങളൊക്കെ മാതൃഭൂമി വായന നിർത്തി ട്ടാ. നീയൊക്കെ എന്തു കോപ്പിലെ എഴുത്തുകാരനാണ് ഡാ! കമൽറാം സജീവ് രാജി കത്ത് എഴുതി പുല്ലുപോലെ വലിച്ചെറിഞ്ഞ് പോയത് കണ്ടിനോടാ നീ? ആണുങ്ങളങ്ങനെയാണ് കേട്ടാ. എഡിറ്ററു പോയപ്പോ പിന്നാലെ അതിപ്രശസ്തരായ എഴുത്തുകാര് എഴുത്ത് നിർത്തി പിന്നാലെ പോയത് ശ്രദ്ധിച്ചാ.വേണ്ടാ, ഇടേല് കയറി എടങ്കോലിടുന്ന വർത്തമാനം പറയണ്ട. കമൽറാമിന് ഒരു നിലപാടുണ്ട്. അയാൾക്ക് പിന്നാലെ പോയവർക്കും നിലപാടുണ്ട്. തനിക്കെന്താ ഉള്ളത്? ങ്ങ്ഹേ! കഷ്ടപ്പാടു മാത്രമേ ഉള്ളൂന്നോ? വേണ്ടാ, കാര്യം പറയുമ്പോ ഞഞ്ഞാമിഞ്ഞ പറയരുത് അത് എനക്ക് ഇഷ്ടമല്ല. കമൽറാമിനേം ഹരീഷിനേം പിന്താങ്ങാത്തവരൊക്കെ ഫാസിസ്റ്റുകളും കാവി രാഷ്ട്രീയക്കാരുമാണ്. ഇല്ലില്ലാ ഞാൻ രാഷ്ട്രീയം പറയുന്നില്ല. പ്രഭാവർമ്മയുടേയും എസ്.ജയചന്ദ്രൻ നായരുടേയും കാര്യം ഇപ്പൊ പറയണ്ട. അത് വേറെ നിലപാടാണ് കേട്ടാ.രണ്ടും കൂട്ടികുഴയ്ക്കരുത്. ജയചന്ദ്രൻ നായർ മലയാളത്തിൽ നിന്നും പുറത്തേക്ക് പോയ പോലെയല്ല കമൽറാം മാതൃഭൂമീന്ന് പോയത്. എന്നാലും ചെറിയ സങ്കടം ണ്ട് ! എന്തിനാണെന്നോ? പ്രമോദ് രാമന്റേം ഹരീഷിന്റേം റഫീഖിന്റേം വിനയ് തോമസിന്റെയും രചനകൾ ഇനി മാതൃഭൂമീല് കാണാൻ പറ്റില്ലല്ലോന്ന്! ഇനി അവര് എഴുത്യ ഉടൻ ഡി.സി പുസ്തകമടിച്ച് ഇറക്വായിരിക്കും അല്ലേ?നീ എന്താ പൊട്ടനെ പോലെ നോക്കി നിൽക്കുന്നത്? എന്താ പിറുപിറുത്തത്, ഞാൻ കേട്ടു. ബാർ ഷോപ്പിലെ മുടിവെട്ടുകാരൻ സോമനെ അതിന്റെ മുതലാളി കടയിൽ നിന്നും പുറത്താക്കിയതിന് നീ എന്തിനാ സ്വന്തം മുടി വെട്ടാത്തത്? ഓഹോ! നമുക്കിട്ട് വെച്ചതാണ് അല്ലേ... ഉം. നിനക്ക് വെച്ചിട്ടുണ്ട്!!
November 8

അഭിപ്രായങ്ങളൊന്നുമില്ല: