പഠനമുറിയിൽ നിന്നും പതിവില്ലാത്ത വിധം ഭാഷാ സ്നേഹം ഒഴുകിയെത്തിയപ്പോൾ ഞാൻ എത്തി നോക്കി. " മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ് " . അവൾ എന്നെ നോക്കി.
കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കുറച്ച് പോയന്റുകൾ പറഞ്ഞ് തന്ന് സഹായിക്കണമെന്നാണ് ആവശ്യം. ഈ പോയന്റുകള് എത്ര ഫുൾ സ്കാപ്പില് വേണം? ഞാൻ അന്വേഷിച്ചു. ഫുൾ കോപ്പ് വേണ്ട ഹാഫ്മതീന്ന് വ്യക്തമാക്കി. രാഷ്ട്രീയം ആവാമോ? മതം ആവാമോ? രണ്ടും പാടില്ലത്രെ! മലയാളം ഭാഷയിൽ മതവും രാഷ്ട്രിയവും കലർത്തണ്ടാന്ന് മുന്നറിയിപ്പ് കിട്ടി. മലയാള ഭാഷയുടെ പിതാവാരാണെന്ന് അറിയുമോ? ഞാൻ പെട്ടെന്ന് ഒരു ചോദ്യം ഉന്നയിച്ച് വിരട്ടാൻ നോക്കി. ആലോചിക്കാൻ സമയമെടുക്കാതെ, കുഞ്ചൻ നമ്പ്യാർ എന്ന് ഉത്തരം പറഞ്ഞു. ഞാൻ കണ്ണു മിഴിച്ചു. ഭാഗ്യം പ്രശാന്ത് നമ്പ്യാർ എന്നു പറയാഞ്ഞത്. തെറ്റു മനസിലാക്കി അവൾ എളുപ്പം തിരുത്തുകയും ചെയ്തു. കുഞ്ചത്ത് രാമായണൻ എഴുത്തച്ഛൻ.. ഉം തുഞ്ചനേം കുഞ്ചനേം അവൾ ഒന്നാക്കി. എന്റെ അറിവ് വച്ച്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് ഭാഷാപിതാവിന്റെ പേര്. ങ്ങ്ഹാ അങ്ങനേം പറയാം. അവൾ അലസമായി പറഞ്ഞു. ഇനി ഭാഷാ മാതാവ് ആരാണെന്ന് പറ. ഞാൻ തമാശമട്ടിലാണ് ചോദിച്ചതെങ്കിലും അവൾ ഗൗരവത്തിൽ തന്നെ ഉത്തരം നൽകി - ഉണ്ണിയാർച്ച.. ഞാൻ നടുങ്ങിപ്പോയി. ഇത്ര പ്രതീക്ഷിച്ചില്ല. ഞാൻ നിന്റെ മാതാവ് ആരാണെന്നല്ല ചോദിച്ചത് !! എന്തായാലും തർക്കത്തിന് നിന്നില്ല. നമുക്ക് മലയാള ഭാഷേടെ ഉല്പത്തിയെ കുറിച്ച് ചർച്ച ചെയ്യാം. എന്നാ അങ്ങനെയാവട്ടെന്ന് അവൾ. വാഴപ്പള്ളിശാസനം ന്ന് കേട്ടിട്ടുണ്ടോ? ഇല്ല അല്ലേ.. ശാസനം ന്ന് പറഞ്ഞാ inscription.. പണ്ട് കാലത്ത് പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കുത്തി കുറിച്ച് വെക്കുക, കല്ലിലും തകിടിലുമൊക്കെയാണ്. ഏകദ്ദേശം ഒര് 1200 കൊല്ലങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതായി കരുതുന്ന ഒരു ശാസനം നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വാഴപ്പള്ളി ശിവക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള തലവനമoത്തിൽ നിന്നുമാണ് കിട്ടിയത്. അതിലെഴുതിയിരിക്കുന്നത് എന്താണെന്നു വച്ചാൽ തിരുവാറ്റവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ രാജാവായ ചേരമാൻ പെരുമാളിന് നൂറ് ദിനാർ വീതം നൽകണം എന്നാണ് ചുരുക്കം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. തൈ പൂയ നാളിൽ ഉച്ചപൂജയ്ക്ക് മുമ്പ് ഈ പിഴ നൽകിയിരിക്കണം. ഇതിലും പിഴവ് വരുത്തിയാൽ ഇരട്ടപ്പിഴയാണ് നൽകേണ്ടത്. ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരും എന്നൊക്കെ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളും. പണ്ട് കേരളമൊന്നുമല്ല, ചേരനാടും ചോള നാടുമൊക്കെയാണ്. ഈ ചേരനാട്ടിലെ രാജശേഖരന്റെ ഭരണകാലത്തേതെന്ന് കരുതപ്പെടുന്ന ശാസനമാണിത്. അന്ന് പ്രചാരത്തിലുണ്ടായിരുന്നത്, തമിഴും മറ്റ് ഭാഷകളുമാണ്. ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞാ മലയാളം ഉണ്ടായത്. വാഴപ്പള്ളി ശാസനത്തിലാണ്, ഇതുവരെ കണ്ടെടുക്കപ്പെട്ട മലയാളത്തിന്റെ സ്വത്വഗുണമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഭാഷയുടെ ചരിത്രം ആ ദേശത്തിന്റെ ചരിത്രവും, ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവുമായി തീരുന്നു. അക്കാദമിക്കലായി ഭാഷയുടെ ഉല്പത്തിയായി പരിഗണിക്കപ്പെടുന്നത് അത് എഴുതപ്പെട്ട കാലവുമായി ബന്ധപ്പെടുത്തിയാണ്. അങ്ങനെ നോക്കുമ്പോൾ വാഴപ്പള്ളിശാസനം എഴുതപ്പെട്ട AD 832 ലാണ് മലയാള ഭാഷയുടെ തുടക്കമായി പറയപ്പെടുന്നത്. വാമൊഴികൾ അതിനു മുമ്പേ കാണും. കോട്ടയ ജില്ലയിൽ, ചങ്ങനാശ്ശേരിതാലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു പെരുമാക്കന്മാരുടെ ഭരണകാലത്ത് ഭരണപരമായ തീരുമാനങ്ങളൊക്കെ കൈക്കൊണ്ടിരുന്നത്. മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കണക്കാക്കപ്പെടുന്നത് ഏതാണ്, ആര് എഴുതിയതാണെന്ന് അറിയുമോ? ഞാൻ ചോദിച്ചു. ഒര് മീര എഴുതിയ ആരാച്ചാര് എന്ന ബുക്ക് ആ ഷെൽഫിൽ കണ്ടല്ലോ, അതാണോ? അവൾ വെറുതെ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ. ഞാൻ ബംഗാളി ഭാഷയെ പറ്റിയില്ല ഇവിടെ പറയുന്നത്, മനസ്സിലായോ? ഞാൻ ഭയപ്പെടുത്തി. ചീരാമൻ എഴുതിയ രാമചരിതം എന്ന സാഹിത്യ കൃതിയാണ് ഞാൻ ഉദ്ദേശിച്ചത് കേട്ടാ. അവൾ മുഖം ചുളുക്കി. എന്നിട്ട്, മലയാളമാന്ന് എന്റെ ഭാഷ. ഭാഷ എന്റെ വീടും ആകാശവും ഞാൻ കാണുന്ന നക്ഷത്രവും കാറ്റും കുളിർ വെള്ളവുമാണ് എന്നു കടുപ്പിച്ച് പറഞ്ഞു കൊണ്ട് പഠനമുറിയിലേക്ക് തിരിച്ചു പോയി
October 31
കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കുറച്ച് പോയന്റുകൾ പറഞ്ഞ് തന്ന് സഹായിക്കണമെന്നാണ് ആവശ്യം. ഈ പോയന്റുകള് എത്ര ഫുൾ സ്കാപ്പില് വേണം? ഞാൻ അന്വേഷിച്ചു. ഫുൾ കോപ്പ് വേണ്ട ഹാഫ്മതീന്ന് വ്യക്തമാക്കി. രാഷ്ട്രീയം ആവാമോ? മതം ആവാമോ? രണ്ടും പാടില്ലത്രെ! മലയാളം ഭാഷയിൽ മതവും രാഷ്ട്രിയവും കലർത്തണ്ടാന്ന് മുന്നറിയിപ്പ് കിട്ടി. മലയാള ഭാഷയുടെ പിതാവാരാണെന്ന് അറിയുമോ? ഞാൻ പെട്ടെന്ന് ഒരു ചോദ്യം ഉന്നയിച്ച് വിരട്ടാൻ നോക്കി. ആലോചിക്കാൻ സമയമെടുക്കാതെ, കുഞ്ചൻ നമ്പ്യാർ എന്ന് ഉത്തരം പറഞ്ഞു. ഞാൻ കണ്ണു മിഴിച്ചു. ഭാഗ്യം പ്രശാന്ത് നമ്പ്യാർ എന്നു പറയാഞ്ഞത്. തെറ്റു മനസിലാക്കി അവൾ എളുപ്പം തിരുത്തുകയും ചെയ്തു. കുഞ്ചത്ത് രാമായണൻ എഴുത്തച്ഛൻ.. ഉം തുഞ്ചനേം കുഞ്ചനേം അവൾ ഒന്നാക്കി. എന്റെ അറിവ് വച്ച്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് ഭാഷാപിതാവിന്റെ പേര്. ങ്ങ്ഹാ അങ്ങനേം പറയാം. അവൾ അലസമായി പറഞ്ഞു. ഇനി ഭാഷാ മാതാവ് ആരാണെന്ന് പറ. ഞാൻ തമാശമട്ടിലാണ് ചോദിച്ചതെങ്കിലും അവൾ ഗൗരവത്തിൽ തന്നെ ഉത്തരം നൽകി - ഉണ്ണിയാർച്ച.. ഞാൻ നടുങ്ങിപ്പോയി. ഇത്ര പ്രതീക്ഷിച്ചില്ല. ഞാൻ നിന്റെ മാതാവ് ആരാണെന്നല്ല ചോദിച്ചത് !! എന്തായാലും തർക്കത്തിന് നിന്നില്ല. നമുക്ക് മലയാള ഭാഷേടെ ഉല്പത്തിയെ കുറിച്ച് ചർച്ച ചെയ്യാം. എന്നാ അങ്ങനെയാവട്ടെന്ന് അവൾ. വാഴപ്പള്ളിശാസനം ന്ന് കേട്ടിട്ടുണ്ടോ? ഇല്ല അല്ലേ.. ശാസനം ന്ന് പറഞ്ഞാ inscription.. പണ്ട് കാലത്ത് പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കുത്തി കുറിച്ച് വെക്കുക, കല്ലിലും തകിടിലുമൊക്കെയാണ്. ഏകദ്ദേശം ഒര് 1200 കൊല്ലങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതായി കരുതുന്ന ഒരു ശാസനം നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വാഴപ്പള്ളി ശിവക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള തലവനമoത്തിൽ നിന്നുമാണ് കിട്ടിയത്. അതിലെഴുതിയിരിക്കുന്നത് എന്താണെന്നു വച്ചാൽ തിരുവാറ്റവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ രാജാവായ ചേരമാൻ പെരുമാളിന് നൂറ് ദിനാർ വീതം നൽകണം എന്നാണ് ചുരുക്കം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. തൈ പൂയ നാളിൽ ഉച്ചപൂജയ്ക്ക് മുമ്പ് ഈ പിഴ നൽകിയിരിക്കണം. ഇതിലും പിഴവ് വരുത്തിയാൽ ഇരട്ടപ്പിഴയാണ് നൽകേണ്ടത്. ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരും എന്നൊക്കെ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളും. പണ്ട് കേരളമൊന്നുമല്ല, ചേരനാടും ചോള നാടുമൊക്കെയാണ്. ഈ ചേരനാട്ടിലെ രാജശേഖരന്റെ ഭരണകാലത്തേതെന്ന് കരുതപ്പെടുന്ന ശാസനമാണിത്. അന്ന് പ്രചാരത്തിലുണ്ടായിരുന്നത്, തമിഴും മറ്റ് ഭാഷകളുമാണ്. ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞാ മലയാളം ഉണ്ടായത്. വാഴപ്പള്ളി ശാസനത്തിലാണ്, ഇതുവരെ കണ്ടെടുക്കപ്പെട്ട മലയാളത്തിന്റെ സ്വത്വഗുണമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഭാഷയുടെ ചരിത്രം ആ ദേശത്തിന്റെ ചരിത്രവും, ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവുമായി തീരുന്നു. അക്കാദമിക്കലായി ഭാഷയുടെ ഉല്പത്തിയായി പരിഗണിക്കപ്പെടുന്നത് അത് എഴുതപ്പെട്ട കാലവുമായി ബന്ധപ്പെടുത്തിയാണ്. അങ്ങനെ നോക്കുമ്പോൾ വാഴപ്പള്ളിശാസനം എഴുതപ്പെട്ട AD 832 ലാണ് മലയാള ഭാഷയുടെ തുടക്കമായി പറയപ്പെടുന്നത്. വാമൊഴികൾ അതിനു മുമ്പേ കാണും. കോട്ടയ ജില്ലയിൽ, ചങ്ങനാശ്ശേരിതാലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു പെരുമാക്കന്മാരുടെ ഭരണകാലത്ത് ഭരണപരമായ തീരുമാനങ്ങളൊക്കെ കൈക്കൊണ്ടിരുന്നത്. മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കണക്കാക്കപ്പെടുന്നത് ഏതാണ്, ആര് എഴുതിയതാണെന്ന് അറിയുമോ? ഞാൻ ചോദിച്ചു. ഒര് മീര എഴുതിയ ആരാച്ചാര് എന്ന ബുക്ക് ആ ഷെൽഫിൽ കണ്ടല്ലോ, അതാണോ? അവൾ വെറുതെ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ. ഞാൻ ബംഗാളി ഭാഷയെ പറ്റിയില്ല ഇവിടെ പറയുന്നത്, മനസ്സിലായോ? ഞാൻ ഭയപ്പെടുത്തി. ചീരാമൻ എഴുതിയ രാമചരിതം എന്ന സാഹിത്യ കൃതിയാണ് ഞാൻ ഉദ്ദേശിച്ചത് കേട്ടാ. അവൾ മുഖം ചുളുക്കി. എന്നിട്ട്, മലയാളമാന്ന് എന്റെ ഭാഷ. ഭാഷ എന്റെ വീടും ആകാശവും ഞാൻ കാണുന്ന നക്ഷത്രവും കാറ്റും കുളിർ വെള്ളവുമാണ് എന്നു കടുപ്പിച്ച് പറഞ്ഞു കൊണ്ട് പഠനമുറിയിലേക്ക് തിരിച്ചു പോയി
October 31
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ